രണ്ടാം തുര്‍ക്കി റിപ്പബ്ലിക്‌

രാഷ്ട്രീയത്തിന്റെ പ്രയോഗം എന്നതിനേക്കാൾ മികച്ച ഒരു പാഠം ഉർദുഗാനിൽ നിന്നും നമ്മുടെ സമകാലികക കേരള ഇസ്ലാമിനു പോലും പഠിക്കാവുന്നതായി ഉണ്ടെന്ന് ലേഖകൻ...



ലകാരണങ്ങള്‍ കൊണ്ടും ഇസ്‌ലാമും മുസ്‌ലിംലോകവും എപ്പോഴും ശ്രദ്ധാബിന്ധുവാണ്‌ ആഗോള ദൃഷ്ടിയില്‍. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം മുസ്‌ലിം ലോകത്തെ നീക്കങ്ങള്‍ ലോകം സശ്രദ്ധം വീക്ഷിക്കുന്നു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ലോക രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്‌ മധ്യപൗരസ്‌ത്യ ദേശങ്ങളിലെയും അവയോടു ചേര്‌ന്നു കിടക്കുന്ന തുര്‍ക്കി, ഇറാന്‍, അഫ്‌ഗാന്‍ തുടങ്ങി രാഷ്ട്രങ്ങളിലെയും സംഭവവികാസങ്ങളാണ്‌. ഒരു ഭാഗത്ത്‌ തീവ്രവാദവും മറുഭാഗത്ത്‌ സ്വേച്ഛാധിപത്യവുമാണ്‌ ഈ ഭൂഭാഗങ്ങളുടെ മുഖമുദ്രയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്‌. ജനാധിപത്യ മൂല്യങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ ഒരു വിലയും കല്‌പിക്കാത്ത ഭരണകൂടങ്ങള്‍ ഒരേസമയം മതത്തെയും തീവ്രവാദത്തെയും മറയാക്കി അടിച്ചമര്‍ത്താല്‍ ഭരണം നടത്തിയപ്പോള്‍ അത്‌ നിസ്സഹായരായി നോക്കിനില്‌ക്കാസന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇവിടത്തെ സാധാരണ പൌരന്മാര്‍. ജാനാധിപത്യത്തിന്റെ്‌ അടിത്തറ അവകാശപ്പെട്ട ഭരണകൂടങ്ങളാകട്ടെ തീവ്ര മതനിരാസത്തിന്റെന വക്താക്കളുമായിരുന്നു. അതിനെല്ലാമുപരി, അന്താരാഷ്ട്ര തലത്തില്‍ ചാര്‍ത്തിക്കിട്ടിയ തീവ്രവാദ ലേബലു കൂടിയായപ്പോള്‍ പുറമേക്ക്‌ നിശബ്ദമെങ്കിലും ഉള്ളില്‍ ലാവ തിളച്ചുമറിയുന്ന അഗ്‌നിപര്‍വത സമാനമായിരുന്നു അവരുടെ മനസ്സ്‌.

ഈ മേഖലയില്‍ നടന്ന ജാനാധിപത്യ പരീക്ഷണങ്ങള്‍ മതേതരത്വത്തിന്റെ പേര്‌ പറഞ്ഞു തീവ്ര മതനിരാസം പുല്‍കിയയപ്പോള്‍ ജനാധിപത്യത്തെ തന്നെ മതവിരുദ്ധമായി ചിത്രീകരിച്ചു ഏകാധിപത്യം നിലനിരുത്താനായിരുന്നു പല ഭരണാധികാരികളുടെയും ശ്രമങ്ങള്‍. ആഗോള തലത്തില്‍ സാമ്രാജ്യത്വവും രാഷ്ട്രതലത്തില്‍ ഏകാധിപത്യവും പിടിമുരുക്കിയതുപ കാരണം കൃത്യമായ ഒരു നിലപാടുപോലും സ്വീകരിക്കാന്‍ കഴിയാതെ ഇവരില്‍ ചിലരെങ്കിലും തീവ്രവാദത്തിലേക്ക്‌ വഴിമാറി സഞ്ചരിക്കുകയും ചെയ്‌തു. ഇവിടെ മതത്തെയും ജനാധിപത്യത്തെയും സംയോജിപ്പിക്കാനുള്ള സമകാലിക പരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഇറാന്‍ വിപ്ലവവും അതിനെത്തുടര്‍ന്നു അവിടെ നിലവില്‍ വന്ന ഭരണരീതിയും. പക്ഷേ അതിന്റെ ശീഈ പരിസരവും 'വിലായത്തുല്‍ ഫഖീഹ്‌' എന്നവര്‍ പേരിട്ടുവിളിച്ച മതനേതൃത്വത്തിനു കീഴിലുള്ള ഭരണവും ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

അതിനിടയിലാണ്‌ വളരെ നിശബ്ദമായ ഒരു വിപ്ലവം തുര്‍്‌ക്കിതയില്‍ അരങ്ങേറികൊണ്ടിരുന്നത്‌. നജ്‌മുദ്ദീന്‍ അര്‍ബകാന്‍ തുടങ്ങിവെച്ച ആ പരിവര്‍ത്തന ത്വര ഇന്ന്‌ തുര്‍ക്കി യെ അതിന്റെ പഴയകാല പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുപോകുന്നു. ഒമ്പത്‌ ദശകങ്ങള്‍ക്കമപ്പുറം ഇസ്ലാമിക ഭരണത്തിന്റെ തലസ്ഥാനമായിരുന്ന തുര്‍ക്കി ഇന്ന്‌ ഉസ്‌മാനിയ ഖിലാഫത്തിന്റെ ആ നഷ്ടപ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. കമാലിസ്റ്റ്‌ മതനിരാസത്തില്‍ നിന്നും ജനാധിപത്യസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ഇസലാമിന്റെ സാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍്‌പ്പും അതുവഴി രാഷ്ട്രീയ നയങ്ങളില്‍ കാതലായ മാറ്റവുമാണ്‌ റജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാനിലൂടെ തുര്‍ക്കി സാധ്യമാക്കിയിരിക്കുന്നത്‌. യൂറോപ്പിലെ രോഗിയായും സയണിസ്റ്റ്‌ കൂട്ടാളിയുമായി മുദ്രകുത്തപ്പെട്ട തുര്‍ക്കിയെ ഈ ഒരവസ്ഥയിലേക്ക്‌ ഉയര്‍ത്തി കൊണ്ടുവന്നതിന്റെ ക്രഡിറ്റ്‌ ഉര്‍ദുഗാനു അവകാശപ്പെട്ടതാണ്‌. ഇസ്‌താംബുള്‍ തെരുവുകളില്‍ നാരങ്ങ വിറ്റു നടന്നിരുന്ന കൌമാരത്തില്‍ നിന്നും ഉത്തരാധുനിക തുര്‍ക്കി കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരിയായി മാറിയ ഉര്‍ദുനഗാന്റെത്‌ തികച്ചും വ്യത്യസ്‌തമായ ഒരു രാഷ്ട്രീയ പ്രക്രിയയുടെ പ്രയോഗമായിരുന്നു. അര്‍ബകാന്റെ ആശയങ്ങളെ തികച്ചും പ്രായോഗികമായി വികസിപ്പിക്കുക വഴി ഉര്‍ദുഗാന്‍ കമാലിസത്തിന്റെ്‌ മതേതര തീവ്രവാദത്തിന്റെ ഒറ്റപ്പെടലില്‍ നിന്ന്‌ തുരക്കിയെ രക്ഷിച്ചെടുത്തതിനപ്പുറം സ്വേച്ഛാധിപത്യത്തിനും തീവ്രവാദത്തിനുമിടയില്‍ ഒരു പുതിയ മാത്രക സമ്മാനിക്കുകയും ചെയ്‌തു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍്‌ക്കിനടയില്‍ അറബ്‌ മുസ്‌ലിം ലോകത്തെ ഏറ്റവും ജനകീയനായ നേതാവായി അദ്ദേഹം മാറി. ജമാല്‍ അബ്ദുല്‍ നാസറിനു ശേഷം അറബ്‌ ലോകത്ത്‌ ഇത്ര സുസമ്മിതി നേടിയത്‌ അറബിയല്ലാത്ത ഉര്‍ദുഗാനാണ്‌. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ കൂട്ടത്തില്‍ തുടര്‌ച്ച യായി രണ്ടു പ്രാവശ്യം ടൈം മാഗസിന്‍ അദ്ദേഹത്തെ എണ്ണിയപ്പോള്‍, ജോര്‍ദാനിലെ ദി റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്റ്റഡീസ്‌ സെന്റര്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ ലിസ്റ്റില്‍ അബ്ദുല്ല രാജാവിന്‌ പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ്‌ ഫൈസല്‍ അവാര്‍ഡ്‌്‌ നല്‍കി സഊദി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു. പറഞ്ഞുവന്നത്‌ ഉര്‍ദുസഗാന്റെ ജനകീയതയെ കുറിച്ചാണ്‌.

ജനകീയ വിപ്ലവങ്ങളുടെ അറബ്‌ വസന്ത കാലത്ത്‌ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും തുര്‍ക്കി ഭരണം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജസ്റ്റിസ്‌ ആന്റ്‌്‌ ഡവലപ്‌മെന്റ്‌ പാര്‌ട്ടി യെയും ഏല്‍പിച്ചിരിക്കുകയാണ്‌ അവിടത്തെ ജനത. ഉര്‍ദുഗാനിത്‌ അര്‍ഹിച്ച അംഗീകാരം തന്നെ. കിഴക്കുമായും പടിഞ്ഞാറുമായും ഒരേ സമയം ഇടപെടുകയും അതോടൊപ്പം പറയാനുള്ളത്‌ ആരുടേയും മുഖത്തു നോക്കി പറയാന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്‌ത ഉര്‍ദുഗാന്‍ തന്റെ വ്യക്തിജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെപിടിക്കുകയും മത സ്വാതന്ത്ര്യം അനുവദിക്കുക വഴി പൊതു ജീവിതത്തില്‍ ഇസ്ലാമിന്‌ അതിന്റെതായ ഇടം അനുവദിക്കുകയും ചെയ്‌തു. 2009 ജനുവരിയില്‍ ദാവോസില്‍ വെച്ചു നടന്ന വേള്‌ഡ്‌ ഇക്കോണമിക്‌ ഫോറത്തില്‍ വെച്ചു അന്നത്തെ ഇസ്രായേല്‍ പ്രസിഡന്റ്‌ ഷിമോണ്‍ പെരസിനോട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ("President Peres, you are old, and your voice is loud out of a guilty conscience. When it comes to killing, you know very well how to kill. I know well how you hit and kill children on beaches") അന്തരീക്ഷത്തില്‍ ഒരുപാടുകാലം തങ്ങി നിന്നു. പിന്നീട്‌ പലഘട്ടങ്ങളിലും ഇസ്രായേലിനു അദ്ദേഹത്തിന്റെ നിലപാടുകളുടെ ചൂട്‌ അനുഭവിക്കേണ്ടി വന്നു. ഇറാഖിനെ അടിക്കാന്‍ തുര്‍ക്കിയുടെ മണ്ണ്‌ അനുവദിക്കതിരുന്നതിലും അദ്ദേഹം നിര്‍ണാകയക പങ്ക്‌ വഹിച്ചു. അതേസമയം യൂറ്യോപ്യന്‍ യൂണിയനില്‍ അംഗമാവനുള്ള ശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ട്‌ പോവുകയും ചെയ്യുന്നു. അറബ്‌ വസന്തകാലത്തെ ഉര്‍ദുദഗാന്‍ രാഷ്ട്രീയം രണ്ടുതരത്തില്‍ പ്രസക്തമാണ്‌. വസന്തത്തില്‍ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവങ്ങളോട്‌ അദ്ദേഹം സ്വീകരിച്ച നിലപാടും വിപ്ലവങ്ങള്‍ക്ക്‌ ശേഷം എങ്ങോട്ട്‌ എന്ന ചോദ്യത്തിന്‌ അദ്ദേഹം മുന്നോട്ടുവെക്കുന്ന മാതൃകയും. തുനീസ്യയില്‍ നിന്ന്‌ തുടങ്ങി ഈജിപ്‌ത്‌ വഴി യമനിലും സിറിയയിലും ലിബിയയിലും എത്തിനില്‍ക്കുന്ന മാറ്റത്തിന്റെ കാറ്റിനോട്‌ അനുകൂലമായി പ്രതികരിക്കാന്‍ ഉര്‍ദുഗാന്‍ തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. സിറിയന്‍ ഭരണകൂടവുമായി നല്ല ബന്ധം നിലനിര്‍ത്തി പോന്ന അദ്ദേഹത്തിനു പക്ഷേ ജനകീയ സമരത്തോട്‌ സമരസപ്പെടാന്‍ ആ ബന്ധം തടസ്സമായില്ല. ഈ മാറ്റങ്ങളെ തങ്ങളുടെ അക്കൌണ്ടിലെഴുതാന്‍ ഇറാന്‍ പലനിലയ്‌ക്കും ശ്രമിക്കുന്നെണ്ടികിലും ഇതിന്റെ പ്രചോദനം ഇറാനല്ല, മറിച്ച്‌ ഉര്‍ദുഗാന്‍ രാഷ്ട്രീയമാണെന്ന്‌ പറയാതെ പറയുന്നുണ്ട്‌ അറബ്‌ തെരുവുകള്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയുടെ പേര്‌ ഈജിപ്‌തില്‍ ഉള്‍പ്പെടെ പലരും കടം കൊള്ളുന്നത്‌ ഈ ഉര്‍ദുഗാന്‍ പ്രഭാവത്തിന്റെ അനുരണനമല്ലാതെ വേറൊന്നല്ല.

ഇസ്ലാമിക ഖിലാഫത്തിന്റെ തലയറ്റമായി ഒരു കാലത്തു നിലനിന്ന തുര്‍ക്കിയില്‍ നിന്ന്‌ രാഷ്ട്രീയ പാഠങ്ങളേക്കാള്‍ മികച്ച ഒരു പാഠം നമ്മുടെ സമകാലികക കേരള ഇസ്ലാമിനു പോലും പരിഗണിക്കാവുന്നതായി ഉണ്ട്‌. ഉര്‍ദുഗാനും നജ്‌മുദ്ദീന്‍ അര്‍ബകാന്‍ എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും തമ്മിലുള്ള ആത്മ ബന്ധത്തിന്റേയും ആശയപരമായ വിയോജിപ്പിന്റേയും പാഠമാണത്‌. ആശയ പരമായ വിയോജിപ്പുകളുടെ ഭാരം രാഷ്ട്രീയത്തിനപ്പുറം വ്യക്തിഹത്യയിലേക്കും വിട്ടുവീഴ്‌ചയില്ലാത്ത ശത്രുതയിലും വളര്‍ന്നില്ലെങ്കില്‍ നമുക്കു സമാധാനം കിട്ടില്ല. രണ്ടു കക്ഷികളിലായി വേര്‍പിരിഞ്ഞിട്ടും നജ്‌മുദ്ദീന്‍ അര്‍ബകാന്റെ രാഷ്ട്രീയത്തേയാണു താന്‍ തന്റേതായ വഴികളിലൂടെ സാര്‍ത്ഥകമാക്കുന്നതെന്ന്‌ തുറന്നു പറയാന്‍ ഉര്‍ദുഗാനു മടിയില്ല. വിയോജിപ്പിന്റെ ധാര്‍മ്മികത അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്‌ നമ്മുടെ നേതൃത്വങ്ങള്‍. നല്ല കാല്‍പന്തു കളിക്കാരനായിരുന്നു ഉര്‍ദുഗാന്‍. അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന ഉന്നവും സ്‌പോര്‍ട്‌മാന്‍ സ്‌പിരിറ്റും ഏറെ പ്രകടം.



ഫൈസൽ നിയാസ്

No comments: